റാസ് അൽ ഖൈമയിൽ ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിത ജീവിതം നയിച്ച അഞ്ച് തൊഴിലാളികൾക്ക് വി ഹെൽപ്പ് പ്രവാസി കൂട്ടായ്മയിലെ പ്രവർത്തകരുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുവാൻ കഴിഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ കാർപെന്റർ ലക്ഷക്കണക്കിന് രൂപ ഏജന്റിന് നൽകിയാണ് യു എ ഇ യിലെത്തിയത്. ശമ്പളമോ താമസ സൗകര്യമോ നൽകാതെ വലഞ്ഞ തൊഴിലാളികൾ വി ഹെൽപ്പിന്റ സഹായത്തോടെ ലേബർ കോടതിയെ സമീപിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ പുഷ്പൻ ഗോവിന്ദൻ, റിനോയ് ആൻറണി, ഡോ: സാജിദ് കടയ്ക്കൽ, അഡ്വ: നജുമുദീൻ, സനീഷ് ചെങ്ങനാർ, അബു താഹിർ തമരശ്ശേരി എന്നിവർ തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച് ടിക്കറ്റുകളും മറ്റ് യാത്രാ രേഖകളും കൈമാറി.