കൊച്ചി: ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. കേരള സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിയ്ക്കും കീഴിൽ പ്രവർത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണെന്നും ജയശങ്കർ പറഞ്ഞു..
നേമം പുഷ്പരാജിനെ ചെയർമാനായി നിയമിച്ചത്, ടിയാൻ മൈക്കലാഞ്ചലോ ആയതുകൊണ്ടല്ല. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദേശിച്ചതു കൊണ്ടാണ്. അക്കാദമിയിലെ ബാക്കി പുങ്കന്മാരും പാർട്ടിയുടെ കാരുണ്യത്താൽ വന്നവരാണ്. അതുകൊണ്ട് മന്ത്രിയുടെ കല്പന അനുസരിക്കണം. അവാർഡ് കൊടുക്കാൻ പറഞ്ഞാൽ കൊടുക്കണം, പിൻവലിക്കാൻ പറഞ്ഞാൽ പിൻവലിച്ച് മാപ്പു പറയണം.
കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം. നേമം പുഷ്പരാജിന്റെ സ്ഥാനത്ത് പുത്തൻ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുതെന്നും ജയശങ്കർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.