ന്യൂഡൽഹി ; അരുണാചൽ പ്രദേശിൽ വ്യോമസേന വിമാനം തകർന്ന് വീണ് മരിച്ചവരിൽ ആറുപേരുടെ മൃതദേഹങ്ങളും ,ഏഴു പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോർഹാട്ടിലെ വ്യോമസേന ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും വ്യോമസേന അറിയിച്ചു .
മൂന്ന് മലയാളികൾ ഉൾപ്പെടെ 13 ഉദ്യോഗസ്ഥരാണ് വിമാനാപകടത്തിൽ മരിച്ചത് . വ്യോമസേന വിംഗ് കമാൻഡർ ജി എം ചാൾസ് , സ്ക്വാഡ്രന്‍ ലീഡര്‍ എച്ച് വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനന്റുമാരായ ആര് ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എം കെ ഗാര്‍ഗ്, വാറന്റ് ഓഫീസര്‍ കെ കെ മിശ്ര, സര്‍ജെന്റ് അനൂപ് കുമാര്‍, കോര്‍പറല്‍ ഷെറിന്, എല്‍ എ സിമാരായ എസ് കെ സിങ്, പങ്കജ്, എന്‍ സി(ഇ)മാരായ പുതാലി, രാജേഷ് കുമാർ എന്നിവരാണ് മരിച്ചവർ .
തൃശൂർ മുളങ്കന്നുത്ത് കാവ് സ്വദേശിയാണ് വിനോദ് . അനൂപ് കുമാർ കൊല്ലം അഞ്ചൽ സ്വദേശിയും ഷെറിൻ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമാണ് .ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
അരുണാചലിലെ മെചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ വിമാനം എത്താഞ്ഞതിനെ തുടര്‍ന്നാണ് വ്യോമസേന അന്വേഷണം ആരംഭിച്ചത് .