ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ബാലാക്കോട്ട് നടത്തിയ ആക്രമണത്തിനു വ്യോമസേന നൽകിയ രഹസ്യകോഡ് വാനരൻ എന്നർത്ഥം വരുന്ന ‘ ഓപ്പറേഷൻ ബന്ദർ ‘ എന്നായിരുന്നുവെന്ന് വെളിപ്പെടുത്തൽ .
ആക്രമണത്തിന്റെ രഹസ്യസ്വാഭാവം നിലനിർത്താനാണ് അത്തരമൊരു പേര് സ്വീകരിച്ചത് . രാക്ഷസ രാജാവിന്റെ കോട്ടയെ എരിച്ച് കളഞ്ഞ വായുപുത്രനെ അനുസ്മരിച്ചാണ് അത്തരമൊരു പേര് നൽകിയതെന്ന് വ്യോമസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി .
സ്വന്തം സൈനികരുടെ ജീവന് ഇന്ത്യ പക വീട്ടിയ ബാലാക്കോട്ട് ആക്രമണത്തിന്റെ ഭയം ഇന്നുമുണ്ട് പാകിസ്ഥാന് . പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു.
ഫെബ്രുവരി 26ന് പുലർച്ചെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന് നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു.
ബാലാക്കോട്ടേയ്ക്ക് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രവേശിക്കും മുൻപ് തന്നെ പാകിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യൻ സേനയും ഡിആർഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.
മണിക്കൂറുകൾക്ക് മുൻപ് തന്നെ പാകിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകർത്തെറിഞ്ഞിരുന്നു.എന്നാൽ മണിക്കൂറുകളോളം പാകിസ്ഥാൻ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്ലിജൻസ് ഏജൻസി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ആക്രമണത്തിനു മുൻപ് പാകിസ്ഥാന്റെ അതിർത്തിയിലെ അതിർത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.
ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാർഫയർ സിസ്റ്റം എന്ന സോഫ്റ്റ്വെയർ സംവിധാനം സാധാരണയായി ഇന്ത്യൻ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, ശത്രുക്കളുടെ റഡാർ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകർക്കാൻ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങൾ പാകിസ്ഥാൻ ഏറെ ചർച്ച ചെയ്തിരുന്നു.
ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി വിലയിരുത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ റിപ്പോർട്ടിൽ ഇന്റലിജന്‍സിന്റെ കൃത്യതയും ടാർഗറ്റ് സെലക്ഷനുമായിരുന്നു പ്രധാന സവിശേഷതയായി അടയാളപ്പെടുത്തിയിരുന്നത്.
മിഷന്റെ ഭാഗമായ പൈലറ്റുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഉയര്‍ന്ന ക്ലാസുകളായി പട്ടികപ്പെടുത്തിയിരുന്നു. ദൗത്യത്തിനിടയില്‍ സൂക്ഷിച്ച ഉയര്‍ന്ന നിലവാരത്തിലുള്ള രഹസ്യസ്വഭാവത്തെ കുറിച്ചും റിപ്പോർട്ടിലുണ്ട് .