കണ്ണൂർ ; സെല്ലിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
സംഭവം ആവർത്തിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു . ടിപി വധക്കേസ് പ്രതിയായ ഷാഫിയിൽ നിന്നും സിമ്മോടു കൂടിയ രണ്ട് ഫോണും കൊടി സുനിയിൽ നിന്നും സിം ഇല്ലാത്ത ഒരു ഫോണുമാണ് പിടിച്ചെടുത്തത്. തുടർ നടപടിയുടെ ഭാഗമായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം .
ഏഴ് എഫ് ഐ ആറുകൾ സംഭവവുമായി ബന്ധപെട്ടു രജിസ്റ്റർ ചെയ്തു. ഇവർ ഫോണിലൂടെ ആരെയൊക്കെ ബന്ധപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷിക്കും. നിലവിലെ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം ചോദിക്കുന്നതിനപ്പുറം നടപടിയുണ്ടാകില്ല.
കണ്ണൂരിൽ 3 ഫോണും വിയ്യൂരിൽ 4 ഫോണുമാണ് പിടിച്ചെടുത്തത്. ഇനിമുതൽ ആഴ്ചയിൽ ഒരുതവണ സെല്ലുകളിൽ പരിശോധന നടത്തുമെന്ന് ഋഷി രാജ്സിംഗ് വ്യക്തമാക്കി