തൃശൂര്‍: അയ്യപ്പ സ്വാമിയെ അവഹേളിച്ച് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ. കോളേജില്‍ ബോര്‍ഡ് സ്ഥാപിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അല്ല എന്ന വിശദീകരണവുമായാണ് എസ്എഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
ചോരയൊഴുകുന്ന കാലുകള്‍ക്കിടയില്‍ തലകീഴായി അയ്യപ്പന്റെ ചിത്രം ചേര്‍ത്ത ബോര്‍ഡ് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി എസ്എഫ്ഐ എത്തിയിരിക്കുന്നത്. യുവതീ പ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് എസ്.എഫ്.ഐയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
അയ്യനും അച്ഛനും ഞാനും നീയും പിറന്നത് ഒരേ വഴിയിലൂടെ എന്നു തുടങ്ങുന്ന വരികളും ബോര്‍ഡിലുണ്ട്. എസ്എഫ്ഐയുടെ ബോര്‍ഡ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിന്സിപ്പാലിനും പോലീസിലും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
എബിവിപിയും ഹിന്ദു സംഘടനകളും ബോര്‍ഡിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. എല്ലാവരുടെ ദൈവങ്ങളും ദൈവദൂതന്മാരും പിറന്നത് ഒരേ വഴിയിലാണ്. ഇത്തരമൊരു ചിത്രം വരയ്ക്കാനുള്ള നട്ടെല്ല് എസ്.എഫ്.ഐക്കുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ
ഉയര്‍ന്ന ചോദ്യം. സംഭവം വിവാദമായതോടെ ബോര്‍ഡ് നീക്കം ചെയ്തിരുന്നു.