തിരുവനന്തപുരം: സംസ്ഥാന പോലീസിലെ സബ്ബ് ഇൻസ്പെക്ടർമാരിൽ നിന്നും ലക്ഷങ്ങൾ യുവതികൾ തട്ടിയെടുക്കുന്നു. സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം കെണിയിൽപ്പെടുത്തിയാണ് ലക്ഷങ്ങൾ തട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപി നിർദേശം നൽകി. മുൻ പരിചയമില്ലാത്ത യുവതികളുമായി സന്ദേശങ്ങൾ കൈമാറരുതെന്ന് രഹസ്യാന്വേഷണ വിഭാഗവും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. പോലീസിന്റെ വാട്സ് ആപ് ഗ്രൂപ്പിലും മുന്നറിയിപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്.
https://www.youtube.com/watch?v=Il_vmCwHjAM
കഴിഞ്ഞ ദിവസം സംസ്ഥാന പോലീസിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ വന്ന മുന്നറിയിപ്പ് ജനം ടിവിയ്ക്ക് ലഭിച്ചു. പോലീസിലെ ജൂനിയർ സബ്ബ് ഇൻസ്പെക്ടർമാരെ ലക്ഷ്യമിട്ട് ചില യുവതികൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രർത്തിക്കുന്നതായി ഈ വോയിസ് മെസേജിൽ പറയുന്നുണ്ട്.
ഇത്തരം കെണിയിൽ വീണ പല എസ്ഐമാരിൽ നിന്നും യുവതികൾ ഭീക്ഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയതായി രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തി. ചില എസ്ഐമാരുടെ പേരുകൾ പറഞ്ഞാണ് യുവതികൾ സൗഹൃദം സ്ഥാപിക്കുന്നത്. കെണിയിൽ വീഴുന്നവരെ പിന്നീട് ബ്ലാക്ക് മെയിൽ ചെയ്താണ് പണം തട്ടുന്നത്.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായതോടെ കന്റോൺമെന്റ് പോലീസ് ഒരു യുവതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണത്തിന് ഡിജിപിയും നിർദ്ദേശം നൽകിയിട്ടുണ്ട്.