തിരുവനന്തപുരം : അടിയന്തിരാവസ്ഥയെ കുറിച്ച് പോസ്റ്റിട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് സോഷ്യൽ മീഡിയ . മകൻ ബിനോയ് കോടിയേരിയ്ക്കെതിരായ പീഡനക്കേസിൽ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കിയിട്ടും ലവലേശം കുലുക്കമില്ലാത്ത പാർട്ടി സെക്രട്ടറിയ്ക്ക് കുതിരപ്പവനാണ് നൽകേണ്ടതെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയ്ക്ക് .
സ്വന്തം മകനെ കാണാതായി നാളുകളായിട്ടും അടിയന്തിരാവസ്ഥയുടെ വാർഷികം എന്ന പേരിൽ പോസ്റ്റിട്ട കോടിയേരിയുടെ മനസ്സ് രാജ്യസ്നേഹം കൊണ്ട് തുളുമ്പി നിൽക്കുകയാണെന്നാണ് ചിലരുടെ കമന്റ് .ആദ്യം മുംബൈ പൊലീസിൽ നിന്ന് മകനെ രക്ഷിച്ചിട്ട് ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന നിർദേശം നൽകുന്നവരുമുണ്ട് .
സ്വന്തം മകനെ കാണാതെപോയ സങ്കടം ഉള്ളിൽ ഒതുക്കി ഈ രാജ്യം രക്ഷിക്കാൻ കാണിക്കുന്ന ആ വലിയ മനസിന് വലിയൊരു കൈ അടി കൊടുക്കാനും ചിലരൊക്കെ പറയുന്നുണ്ട് .
വിമാനത്താവളത്തിൽ വരെ പോസ്റ്റർ ഒട്ടിക്കും വിധത്തിൽ മകനെ വളർത്തി വലുതാക്കിയ അച്ഛനാണ് കോടിയേരിയെന്നും , സ്വന്തം കുടുംബം ചീഞ്ഞു നാറുമ്പോഴും രാജ്യത്തിന്റെ ഉദയത്തിനായി അഹോരാത്രം അക്ഷീണം യത്നിക്കുന്ന അങ്ങാണ് അങ്ങ് തന്നെയാണ് ഇനി തങ്ങളുടെ ഹീറോയെന്നും പലരും കമന്റ് ചെയ്യുന്നു .
അടിയന്തിരാവസ്ഥയെ കുറിച്ച് പോസ്റ്റിട്ട ബിനീഷ് കോടിയേരിയ്ക്കും കണക്കിന് നൽകി സോഷ്യൽ മീഡിയ . ‘ ഇപ്പോൾ ടെൻഷൻ വരുമ്പോൾ നിന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റ് വായിക്കുകയാണ് എന്റെ ഹോബി… അപ്പോൾ നല്ല സമാധാനം കിട്ടുമെന്നും ‘ ചേട്ടൻ ഒളിവിലാണെങ്കിലും സ്വന്തം പേജിനു റീച്ച് കൂട്ടുകയാണ് അനിയനെന്നും പലരും കമന്റ്ചെയ്യുന്നു .