ഇടുക്കി : പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം . പ്രത്യേക അന്വേഷണ സംഘത്തില്‍ ഒരു പൊലീസ് സൂപ്രണ്ടും ഉണ്ടായിരിക്കും. പൊലീസിലെ മറ്റു വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അനുവാദം നൽകി .
അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു . എറണാകുളം ക്രൈംബ്രാഞ്ച് ഐജി, സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനം അവലോകനം ചെയ്യും. ക്രൈംബ്രാഞ്ച് എഡിജിപിക്കാണു സംഘത്തിന്റെ നിയന്ത്രണം.
അതേ സമയം പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ കൂടി സ്ഥലം മാറ്റി . എ എസ് ഐ റോയ് , രണ്ട് സിപിഒ മാർ എന്നിവരെ എആർ ക്യാമ്പിലേക്കാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. സംഭവത്തിൽ ഇന്നലെ എസ്.ഐ ഉൾപ്പെടെ നാലുപേരെ സസ്പെന്റ് ചെയ്യുകയും സി ഐ ഉൾപ്പെടെ ആറുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇതോടെ പീരുമേട് ജയിലിൽ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ് കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ 13 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു.