കൊല്ലം : ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയ്ക്ക് ശേഷം സിപിഎം നേതാക്കന്മാർ വ്യവസായങ്ങളെ ഇല്ലാതാക്കിയെന്ന പരാതി പലരും ഉന്നയിച്ചിരുന്നു .
കഴിഞ്ഞ വേനൽക്കാലത്ത് കൊല്ലം എഴുകോൺ പഞ്ചായത്തിൽ കുടിവെള്ളം വിതരണം ചെയ്ത കരാറുകാരൻ രാജേഷാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് . കഴിഞ്ഞ വേനൽക്കാലത്ത് എഴുകോൺ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനു കരാറെടുത്തത് രാജേഷായിരുന്നു. മുന്നു വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മുടക്കം വരാതെ കുടിവെള്ളം വിതരണം ചെയ്തു.
എന്നാൽ വാടക ഇനത്തിൽ ലഭിക്കേണ്ട എട്ടു ലക്ഷം രൂപയിൽ മൂന്നു ലക്ഷം രൂപ മാത്രമാണ് സി പി എം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി ഇതുവരെ നൽകിയത്.ശേഷിക്കുന്ന തുക മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പഞ്ചായത്ത് നിഷേധിക്കുന്നത്.
പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ട ഭീമമായ തുക പിരിവ് നൽകാത്തതാണ് അർഹമായ പണം തടഞ്ഞു വെയ്ക്കാൻ കാരണമെന്ന് കരാറുകാരൻ ആരോപിക്കുന്നു. പലതവണ പഞ്ചായത്ത് ഓഫിസിൽ കയറി ഇറങ്ങിയിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് ഇടയ്ക്കിടം സ്വദേശിയായ രാജേഷ് ഭാര്യയ്ക്കും രണ്ടു പിഞ്ചു മക്കൾക്കുമൊപ്പം എഴുകോൺ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്.
പ്രാദേശിക സി പി എം നേത്യത്വമാണ് ബില്ല് പാസാക്കാൻ തടസം നിൽക്കുന്നതെന്നും രാജേഷ് ആരോപിക്കുന്നു.