ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് സംവിധാനം നിര്‍ബന്ധമാക്കി യോഗി ആദിത്യനാഥ്.
സെക്രട്ടറിയേറ്റിലെ എല്ലാ ജീവനക്കാരും 9.30 മുന്‍പായി ഓഫീസില്‍ എത്തി പഞ്ച് ചെയ്തിരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.