ന്യൂഡൽഹി: കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബൽ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ ചർച്ചയ്ക്ക് ശേഷമാണ് പാസാക്കിയത്. സമാജ് വാദി പാര്‍ട്ടിയുടെയും ബിജു ജനതാദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസായത്.
കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്കാരവും നിലനിര്‍ത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ചർച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകും. രാഷ്ട്രീയ എതിരാളികളെ ഭരണത്തില്‍നിന്ന് പുറത്താക്കുന്നതിന് കോണ്‍ഗ്രസ് നിരവധി തവണ ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ പോലും വിശ്വാസത്തിലെടുക്കാതിരുന്ന ജവഹർ ലാൽ നെഹ്രുവാണ് കശ്മീർ പ്രശ്നങ്ങളുടെ ഉത്തരവാദിയെന്ന് അമിത് ഷാ അന്ന് ആരോപിച്ചിരുന്നു.