ജൂൺ മൂന്നിനാണ് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ പ്രേംജിത്തിനെ പക്ഷാഘാതത്തെത്തുടർന്ന് ദുബായിലെ റാഷിദിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് . വിവരമറിഞ്ഞ് സഹോദരൻ രതീഷ് നാട്ടിൽ നിന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധന് സഹായമഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ മറുപടിയെത്തുകയായിരുന്നു. ആവിശ്യമായ സഹായം ലഭ്യമാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്. വി.മുരളീധരന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിക്കുകയൂം പ്രേംജിത്തിന് അടിയന്തരമായി വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. ഇപ്പോഴും അബോധവസ്ഥയിലുള്ള പ്രേംജിത്തിനെ ബോധം പൂർണ്ണമായും വീണ്ടെടുത്ത ശേഷമേ നാട്ടിലേക്ക് കൊണ്ട് പോകുകയുള്ളു. സഹോദരൻ രതീഷ് നാട്ടിൽ നിന്നും ദുബായിലെത്തിയിട്ടുണ്ട്. പ്രേംജിത്ത് ആശുപത്രിയിലായത് മുതൽ ദുബായിലെ സാമൂഹ്യ പ്രവർത്തകനും ദുബായ് കോൺസുലേറ്റിന്റെ മെഡിക്കൽ കമ്മറ്റി മെമ്പറുമായ പ്രവീൺ കുമാർ സഹായവുമായി ഒപ്പമുണ്ട്