കൊച്ചി ; മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല ട്രോളുകളോട് വിരക്തി . തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കിലെ ചില അദ്ധ്യാപകർക്കും അങ്ങനെ തന്നെ . സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് അരവിന്ദ് ശർമ്മ എന്ന വിദ്യാർത്ഥിയ്ക്ക് നല്ല സർട്ടിഫിക്കറ്റ് നൽകാൻ പ്രധാനാദ്ധ്യാപകൻ തയ്യാറാകാതിരുന്നത് .
തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ചതാണ് എസ്ആര്‍ജിപിടിസി എന്ന ട്രോള്‍ ഗ്രൂപ്പ് . അതിന്റെ അഡ്മിനായ അരവിന്ദ് ശർമ്മ പോളിടെക്നിക്കില്‍ നിന്ന് പഠിച്ചിറങ്ങിയത് ഈ വര്‍ഷമാണ്.
എസ്ആര്‍ജിപിടിസി എന്ന ഗ്രൂപ്പിലെ പ്രധാന വിഷയം പോളിടെക്നിക്കിലെ ചെറിയ തമാശകളാണ്. പലപ്പോഴും അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ ഗ്രൂപ്പില്‍ ട്രോള്‍ മീമുകളായി മാറാറുണ്ട്.
പഠനം കഴിഞ്ഞ് ഇറങ്ങുന്നത് വരെ അരവിന്ദിനോട് ആരും ഗ്രൂപ്പ് നിര്‍ത്തണമെന്നോ സൂക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ പഠനശേഷം സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി പോളിടെക്നിക്കിലെത്തിയ അരവിന്ദിന് ‘നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കാന്’ പ്രധാനാധ്യാപകന് തയ്യാറായില്ല.
സ്വാഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നാണ് പ്രധാനാധ്യാപകൻ രേഖപ്പെടുത്തിയത് . അതിലും കഷ്ടം ഇത് ചോദിക്കാനെത്തിയ അരവിന്ദന്റെ അച്ഛനും മുല്ലശ്ശേരി ഗവ.എച്ച്എസ്എസിലെ സീനിയര്‍ അധ്യാപകനായ എന്‍ കൃഷ്ണശര്മ്മയോട് പ്രധാന അധ്യാപകന് പറഞ്ഞ മറുപടിയാണ് ” അരവിന്ദ് നല്ല പയ്യനാണ്. പക്ഷേ സ്വാഭാവ ഗുണം അത്ര നല്ലതല്ല’ എന്നായിരുന്നു.