തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ വിദ്യാര്‍ത്ഥിനി നിഖില. ക്യാമ്പസില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്ഐ നേതാക്കളാണ്. പഠിക്കാനായുള്ള ആഗ്രഹവുമായി കോളേജില്‍ എത്തുന്ന കുട്ടികളെ പഠിക്കാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിക്കാതെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നിര്‍ബന്ധിച്ച് കൊണ്ടു പോകും. എസ്എഫ്ഐയ്ക്കെതിരെ പറഞ്ഞാല്‍ പുറത്താകുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുമെന്നും നിഖില വ്യക്തമാക്കി.
നല്ലരീതിയില്‍ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുത്തത്. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് കോളേജില്‍ ചേരുമ്പോഴുണ്ടായിരുന്ന പരിഗണന. എന്നാല്‍ പ്രതീക്ഷിച്ച അനുഭവമല്ല യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായതെന്നാണ് നിഖില പറഞ്ഞു.
പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്ഐ നയങ്ങളില്‍ എതിര്‍പ്പ് അറിച്ചപ്പോള്‍ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പരാതി അധ്യാപകരെ അറിയിച്ചപ്പോള്‍ അവരങ്ങനെയാണെന്ന പ്രതികരണമാണ് പലപ്പോഴും അധ്യാപകരില്‍ നിന്ന് ഉണ്ടായതെന്നും നിഖില പറഞ്ഞു. കോളേജില്‍ എസ്എഫ് ഐയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് പ്രിന്‍സിപ്പില്‍ ആണ്. പരാതിയുമായി എത്തിയാലും പ്രിന്‍സിപ്പില്‍ എസ്എഫ് ഐയെ ന്യായീകരിച്ച് സംസാരിക്കുമെന്നും നിഖില വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വ്യക്തമായ നടപടി എടുത്തിരുന്നെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും നിഖില പറഞ്ഞു.
വിവിധ കേസുകളില്‍ പ്രതിയാകുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്നത് പോലും കോളേജിന് അകത്താണ്. പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ ഒളിവില്‍ താമസിച്ചത് ക്യാമ്പസിനകത്താണ്. പൊലീസ് ക്യാമ്പസിനുള്ളില്‍ കയറില്ലെന്ന ധൈര്യത്തിലാണ് പ്രതികള്‍ ക്യാമ്പസിനുള്ളില്‍ കഴിയുന്നതെന്നും നിഖില വ്യക്തമാക്കി.
തുറന്ന പറഞ്ഞ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പീഡനത്തിനിരായ നിഖില
ഭക്ഷണം കഴിക്കാൻ പോലും സമ്മതിക്കാതെ സെക്രട്ടറിയേറ്റ് മാർച്ചിന് നിർബന്ധിച്ച് കൊണ്ടു പോകും : എസ്എഫ്ഐയ്ക്കെതിരെ പറഞ്ഞാൽ ഭീഷണിപ്പെടുത്തും : തുറന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പീഡനത്തിനിരായ നിഖില
Posted by Janam TV on Saturday, July 13, 2019