അൽ ഐനിലെ അൽ ഹിലിയിലാണ് ആൺകുഞ്ഞും സഹേദരിയും സ്വദേശിയായ മാതാവിന്റെ സമയോചിതമായ ഇടപെടലിനെതുടർന്ന് അഗ്നിബാധയിൽ നിന്നും രക്ഷപ്പെട്ടത്. അഗ്നിബാധയെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു. കെട്ടിടത്തിന്റെ താഴെ നിലയിൽ നിന്ന് തീയും പുകയും പടർന്ന നിമിഷം തന്നെ ഒന്നാം നിലയിലുണ്ടായിരുന്ന മാതാവ് മകളെ ബാൽക്കണിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സംഘമെത്തി അവരെ പ്രാഥമിക ചികിത്സക്ക് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കെട്ടിടത്തിലെ എ.സിയിൽ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ചൂടുള്ള സമയങ്ങളിൽ അഗ്നിബാധയുണ്ടാവാൻ സാധ്യത കൂടുതലാണെന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.