തൃശൂർ: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്രിമിനലുകൾ ഉൾപ്പെട്ട പിഎസ്സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. യൂണിവേഴ്സിറ്റി കോളേജിൽ ആയുധ അറകളുണ്ടെന്നും കൊലപാതക ശ്രമമുണ്ടായാൽ പോലീസിന് കോളേജിൽ പ്രവേശിക്കുന്നതിന് യാതൊരു തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
2006ൽ പോലീസ് ജീപ്പ് കത്തിച്ചതിനെ തുടർന്ന് അന്ന് ഐജിയായിരുന്ന ടിപി സെൻകുമാർ സമ്മർദ്ദത്തെ അതിജീവിച്ച് യൂണിവേഴ്സിറ്റി കോളേജിനകത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇന്ന് പോലീസിന് മുന്നിലൂടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉദ്യോഗസ്ഥർക്ക് നട്ടെല്ലില്ലാത്തതിനാലാണെന്ന് സെൻകുമാർ പറഞ്ഞു.
അധ്യാപകർ പോലും എസ്എഫ്ഐയുടെ ആജ്ഞാനുവർത്തികളാണ്. എസ്എഫ്ഐയിൽ മതതീവ്രവാദ ശക്തികൾ നുഴഞ്ഞു കയറിയിരിക്കുന്നു. എസ്എഫ്ഐയുടെ നിയന്ത്രണം സിപിഎമ്മിനാണെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.