തിരുവനന്തപുരം : പ്രലോഭനങ്ങളിൽ വീണ് ക്രിസ്തീയ സഭകളിലേക്ക് മതപരിവർത്തനം നടത്തിയവർ വലിയ വിവേചനം നേരിടുന്നെന്ന വാദം ശരിവയ്ക്കുന്ന റിപ്പോർട്ട് പുറത്ത് . സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേതാണ് കണ്ടെത്തൽ. റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീലിന് സമർപ്പിച്ചു.
ക്രിസ്തീയസഭകളിലേക്ക് മതപരിവർത്തനം നടത്തിയ 73.89 ശതമാനം പേരും പള്ളികളിൽ ജാതി വിവേചനം നേരിടുന്നുണ്ട്. വെറും 11.11 ശതമാനത്തിനു മാത്രമേ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നുള്ളൂവെന്നും റിപ്പോർട്ട് പറയുന്നു.വിവാഹാലോചനകൾ നടക്കുമ്പോൾ വിവേചനം പ്രകടമാകുന്നെന്നും റിപ്പോർട്ട് പറയുന്നു.
സഹായധനം ലഭിക്കുമെന്ന് കരുതിയാണ് നല്ലൊരു ശതമാനം പേരും മതം മാറിയത്. പക്ഷേ ഇതിൽ 93 ശതമാനത്തിനും യാതൊരു സഹായധനവും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മതം മാറിയതിനാൽ പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.