കൊച്ചി : കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി . നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് ഹര്‍ജിക്കാര്‍ .
വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്സി സ്കൂളുകളില്‍ പോലും പഠനം മുടക്കുകയാണെന്ന് ഹര്ജിക്കാരന് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സിബിഎസ്സി സ്കൂളുകളില്‍ പഠനം മുടക്കുന്നതായി അറിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.കൊല്ലം ജില്ലയില്‍ അടക്കം ഇത്തരം സംഭവങ്ങള്‍ പതിവാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഏത് സ്കൂളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്സി, ഐസിഎസ്സ്ഇ സകൂളുകളുടെ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്യുന്ന വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്സി സ്കൂളുകളില്‍ പോലും പഠനം മുടക്കുകയാണെന്ന് ഹര്ജിക്കാരന് ഹൈക്കോടതിയെ അറിയിച്ചു. നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും അനാസ്ഥ ആണ് ഇതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .