വാഷിംഗ്ടണ്‍: ഐഎസ് ക്രൂരതകള്‍ക്ക് ഇരയായ യസീദി വനിതയോട് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഭയാനകമായ ഐഎസ് ക്രൂരതകള്‍ക്ക് ഇരയായിട്ടും ധീരമായിപ്പോരാടിയ നോബേല്‍ പുരസ്ക്കാര ജേതാവ് നാദിയ മുറാദിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. യുഎസ് പ്രസിഡന്റിനെ വൈറ്റ്ഹൗസിലെത്തി കാണുന്നതിനിടെയാണ് പൊതുവിഷയങ്ങളിലെ തന്റെ അജ്ഞത ട്രംപ് പ്രകടമാക്കിയത്.
ഐ എസ് ഭീകരര്‍ ഇറാഖിലെ പ്രധാനപ്രദേശങ്ങള്‍ പിടിച്ചെടുത്ത് നടത്തിയ കൂട്ടക്കുരുതിയും യസീദീ സമൂഹത്തിന് നേരെ നടത്തിയ അക്രമവും നാദിയ വിവരിക്കുകയായിരുന്നു. താന്‍ എങ്ങനെയാണ് ലൈഗിക അടിമയാക്കപ്പെട്ടതെന്നും തന്റെ സഹോദരന്മാര് ക്രൂരമായി കൊലചെയ്യപ്പെട്ടതെങ്ങനെയെന്നും വിശദീകരിക്കുന്നതിനിടെയാണ് ട്രംപ് ചോദ്യം ഉന്നയിച്ചത്.
‘നിങ്ങള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയല്ലോ? എന്തിനാണ് പുരസ്കാരം ലഭിച്ചത്? ‘ ഈ ചോദ്യം കേട്ട് ആദ്യം അമ്പരന്നെങ്കിലും നാദിയ, തന്റെ സമൂഹം അനുഭവിക്കുന്ന ഒറ്റപ്പെടുത്തലുകളും ക്രൂരതകളും വിവരിച്ചു. മൂവായിരത്തിലധികം യസീദികളെ ഇനിയും കണ്ടെത്തിയിട്ടില്ല എന്നതും നാദിയ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഐ എസില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഇറാഖ്,കുര്‍ദിഷ് ഭരണകൂടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി യസീദികള്‍ക്ക് സ്വന്തം പ്രദേശത്തേയ്ക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണമെന്നും നാദിയ ആവശ്യപ്പെട്ടു.
ഇതിനിടെ വീണ്ടും ട്രംപ് ഇടപെട്ടു.
നിലവില്‍ ഐ എസ് ഇല്ലല്ലോ പിന്നെ പ്രശ്നമെന്താണ്? കുര്‍ദിഷുകള്‍ പ്രശ്നക്കാരല്ലെന്നും അവരെ എനിക്ക് നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു. വിഷയങ്ങളില്‍ അടിസ്ഥാനമില്ലാത്ത അഭിപ്രായം പറയുന്ന ട്രംപിന്റെ ഈ സ്വഭാവം മുമ്പ് ആഫ്രിക്കന്‍ സംഘവും അനുഭവിച്ചിട്ടുണ്ട്.അന്നത് വംശീയപരാമര്ശമായി കണക്കാക്കി വന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.