വാഷിങ്ടണ്‍ : അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ പ്രതിനിധികളെ കടന്നാക്രമിച്ച് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ്. ഇല്‍ഹാന്‍ ഒമര്‍ (മിനസോട്ട), അയാന പ്രസ്ലി (മാസാച്യൂസിറ്റ്സ്), റഷീദ താലിബ് (മിഷിഗന്‍), അലക്സാന്‍ഡ്രിയ ഒക്കാസിയൊ കോര്‍ട്സ്(ന്യൂയോര്‍ക്ക് ) എന്നിവര്‍ക്കെതിരെയാണ് ട്രംപ് തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ചത്. ന്യൂനപക്ഷ പ്രതിനിധികളായ നാല് പേരും വംശീയവാദികളാണെന്നൂം അദ്ദേഹം പറഞ്ഞു .
അമേരിക്കയുടെ കുടിയേറ്റ നയങ്ങളില്‍ വിയോജിപ്പുള്ളവര്‍ക്ക് വന്നിടത്തേക്കുതന്നെ തിരിച്ചു മടങ്ങാമെന്നുള്ള ട്രംപിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ട്രംപിനെതിരെ ജനപ്രതിനിധിസഭ പ്രമേയവും പാസാക്കി. എന്നാല്‍ ഇതിനു ശേഷവും വിമര്‍ശനം തുടരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തീവ്ര ദേശീയതയാവും അടുത്ത തിരഞ്ഞെടുപ്പിലെയും മുഖ്യ പ്രചാരണവിഷയമെന്നും വിലയിരുത്തലുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ, ഇസ്രായേല്‍ നയങ്ങളുടെ പ്രധാന വിമര്‍ശകരായ നാല് പേരും സ്ക്വാഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുമാണ്. കുടിയേറ്റ പശ്ചാത്തലമുള്ള ഇവര്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണ്.