ന്യൂഡല്‍ഹി: ദേശീയ ചികിത്സാരംഗത്ത് ശക്തമായ നയരൂപീകരണത്തിന്റെ ഭാഗമായി ദേശീയ ചികിത്സാ ആയോഗ് ബില്‍ നാളെ ലോകസഭയിലവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് അറിയിച്ചു.
ദേശീയ ചികിത്സ ആയോഗായിരിക്കും ഇനി ദേശീയ മെഡിക്കൽ കൗൺസിലിന്റെ പ്രവർത്തനം ഏറ്റെടുക്കുക .മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ബില്ല് കൊണ്ടുവരുമെന്നും ഹർഷ വർദ്ധൻ വ്യക്തമാക്കി. നിലവിൽ ദേശീയ മെഡിക്കൽ കൗൺസിലിന്റെ സ്ഥാനത്ത് ബോർഡ് ഓഫ് ഗവർണറാണ് ഭരണം നിർവഹിക്കുന്നത്. വെള്ളിയാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബില്ല് ചില സാങ്കേതിക കാരണങ്ങളാല്‍ നാളത്തേയ്ക്ക് മാറ്റിയതാണന്നും അദ്ദേഹം പറഞ്ഞു.