ന്യൂദല്‍ഹി: ഭീകരതയുടെ ഈറ്റില്ലമായി മാറിയതിന്റെ ദുരന്തം പാക്കിസ്ഥാന് ശരിക്കും അനുഭവിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ദിവസവും 15 മുതല്‍ 35 വരെ എണ്ണത്തില്‍ ജനങ്ങള്‍ ആത്മഹത്യചെയ്യുകയാണ്. പലമേഖലയിലുമുള്ള അതിരൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും പാക് ഭരണകൂടത്തിന്റെ അനാസ്ഥയുടെ ഉദാഹരണമായി ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.പാക്കിസ്ഥാനിലെ യുവസമൂഹം പഠിച്ചാലും ജോലി ലഭിക്കാത്തതിനാല്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന പാക്കിസ്ഥാന് മെഡിക്കല്‍ അസോസിയേഷന് പഠനവും വ്യക്തമാക്കുന്നു.
ഭീകരസംഘടനകളിലൂടെ മാത്രമാണ് വിദേശപണം വരുന്നതെന്നും അവരാണ് യുവാക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്കി ഭീകരതയെ വളര്‍ത്തുന്നതെന്ന റിപ്പോര്‍ട്ട് നല്‍കിയത് ഭാരതം സര്‍ജ്ജിക്കല്‍ സൈ്ട്രക്ക് നടത്തിയ സമയത്ത് അവിടം സന്ദര്‍ശിച്ച വിദേശമാധ്യമ പ്രവര്‍ത്തകയായിരുന്നു. അതേ വിവരങ്ങള്‍ക്ക് കൂടുതല്‍ ബലം നല്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ദൈനന്ദിന വരുമാനമില്ലാത്ത കുടുംബങ്ങള്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നില്ല. വിദേശ ബന്ധവും ബിസിനസ്സ് ചെയ്യുന്നവര്‍പോലും പാക്കിസ്ഥാനില്‍ പോലും വരാതെ ലണ്ടനിലും ദുബായിയിലും കഴിയുകയാണ്. കടുത്ത മാനസികസമ്മര്‍ദ്ദം നിമിത്തം ആത്മഹത്യചെയ്യുന്നവരില്‍ ഭൂരിഭാഗവും നഗരത്തിലാണ്.
ഒരു ചപ്പാത്തിക്ക് 30രൂപ വരെ കൊടുക്കേണ്ട അവസ്ഥയാണ് നഗരങ്ങളിലെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. വിലക്കയറ്റത്തില്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ല.ഡോളറിനെതിരെ പാക് രൂപ 160ല്‍ എത്തി നില്‍ക്കുകയാണ്.
വിദ്യാഭ്യാസകാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ വിവരശേഖരണപ്രകാരം ഓരോ 4 കുട്ടികളിലൊരാള്വീതം പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ പോകുന്നവരാണ്.അടുത്ത 12 വര്‍ഷം കൊണ്ട് പോലും ലക്ഷ്യത്തിന്റെ 50 ശതമാനം പോലും എത്താന്‍ സാധിക്കില്ല. യുവാക്കളുടെ 50 ശതമാനം പേരും കോളേജ് പഠനം നടത്താത്തവരാണ് എന്നതും പാക്കിസ്ഥാന്റെ ഭാവി ഭീകരതയിലേയ്ക്ക് തന്നെ എന്ന് തെളിയിക്കുകയാണ്.