സിംഗപ്പൂർ : 90 വർഷത്തിനിടെ സിംഗപ്പൂരിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയിൽ മുന്നൂറോളം ആനകളുടെ കൊമ്പുകൾ പിടികൂടി. ഒൻപത് ടണ്ണോളം വരുന്ന ആനക്കൊമ്പുകൾക്ക് വിപണിയിൽ 13 ദശലക്ഷം ഡോളർ വിലവരും. കോംഗോയിൽ നിന്ന് സിംഗപ്പൂർ വഴി വിയറ്റ്നാമിലേക്ക് കടത്തുകയായിരുന്ന കണ്ടെയ്നറിൽ നിന്നാണ് ആനക്കൊമ്പുകൾ പിടികൂടിയത്.
ആനക്കൊമ്പുകൾക്കൊപ്പം ഉടുമ്പിന്റെ തോലും പിടികൂടിയിട്ടുണ്ട്. പന്ത്രണ്ട് ടണ്ണോളമുള്ള ഇതിന്റെ വില അന്താരാഷ്ട്ര മാർക്കറ്റിൽ 35 ദശലക്ഷം ഡോളർ വിലവരും. രണ്ടായിരത്തോളം ഉടുമ്പുകളുടെയെങ്കിലും തോലാണിതെന്ന് കരുതപ്പെടുന്നു. പിടിച്ചെടുത്ത സാധനങ്ങൾ നശിപ്പിക്കുമെന്ന് സിംഗപ്പൂർ വ്യക്തമാക്കി.
ഉടുമ്പിന്റെ തോലിന് ഔഷധ ഗുണമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വംശനാശ ഭീഷണിയുള്ള ഈ ജീവിയെ വ്യാപകമായി വേട്ടയാടുന്നത്. നേരത്തെ നിയമപരമായിരുന്ന ആനക്കൊമ്പ് വ്യാപാരത്തെ ആഫ്രിക്കൻ ആനകളുടെ എണ്ണത്തിൽ കുറവുണ്ടായതോടെയാണ് 1989 നു ശേഷം നിരോധിച്ചത്.