ശ്രീനഗർ : ജമ്മുകശ്മീരിൽ ലഷ്കർ ഇ തോയ്ബ കൊടും ഭീകരെനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കർ കമാൻഡർ ഫയാസ് പൻസൂ ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്.തെക്കൻ കശ്മീരിലെ അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.
ജൂൺ 12 ന് അനന്തനാഗിൽ സിആർപിഎഫിനു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണിയാൾ.കശ്മീർ പൊലീസിലെ മിടുക്കനായ പൊലീസ് ഓഫീസർ അർഷദ് ഖാനും അഞ്ച് ജവാന്മാരും ആക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു. അർഷദ് ഖാന്റെ സംസ്കാരച്ചടങ്ങിനിടെ മകനെയുമെടുത്ത് വിതുമ്പിക്കൊണ്ട് മടങ്ങുന്ന പൊലീസ് ഓഫീസറുടെ ചിത്രം വൈറലായിരുന്നു.
രണ്ടുദിവസം മുൻപ് നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് സംഘത്തിന്റെ പ്രധാന ബോംബ് നിർമ്മാതാവായ മുഹമ്മദ് മുന്ന ലഹോരിയേയും സൈന്യം വധിച്ചിരുന്നു. കശ്മീരിലെ ബോംബ് സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. കശ്മീരിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ കർശന നടപടിയുടെ ഭാഗമായി നടന്ന തെരച്ചിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.