ഇന്ത്യന്‍ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ട ദിനമാണ് ഇന്ന്. മുസ്ലീം വനിതകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തുന്ന സുപ്രധാന നിയമത്തിനാണ് ഇന്ന് രാജ്യസഭ അംഗീകാരം നല്‍കിയത്. ഒന്നിന്റെ പേരിലും സ്ത്രീകള്‍ തെരുവിലിറക്കപ്പെടരുതെന്ന സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിനുളള അംഗീകാരം കൂടിയാണ് ഇന്ന് ലഭിച്ചത്.
മൂന്ന് ത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന മുത്വലാഖ് എന്ന ദുരാചാരത്തിനെതിരെ ഒരു കൂട്ടം മുസ്ലീം വനിതകള്‍ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുത്വലാഖ് ഭരണഘടന ഉറപ്പു നല്കുന്ന പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇസ്റത്ത് ജഹാൻ ,സൈരാബാനു തുടങ്ങിയ വനിതകളും രാഷ്ട്രവാദി മുസ്ലീം സംഘ് എന്ന സംഘടനയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മുത്വലാഖ് നീചമായ വിവാഹ മോചന രീതിയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അത് ആറ് മാസം നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കി. തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ ഈ ആചാരത്തിനെതിരെ നിയമം കൊണ്ടുവരാനും കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. പല ഇസ്ലാമിക രാജ്യങ്ങളും നിരോധിച്ച മുത്വലാഖ് ഇന്ത്യപോലൊരു രാജ്യത്ത് എന്തിന് തുടരണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്
വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ക്രൂരതയ്ക്ക് തടയിടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മുത്വലാഖ് നിരോധന ബില്ലിന് രൂപം നല്കി. മൊഴിചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും നല്‍കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2017 ഡിസംബറില്‍ ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ലോക്സഭയില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലം. ബില്ലിലെ ചില വ്യവസ്ഥകള്‍ മത ആചാരത്തിന് എതിരാണെന്ന് ചിലര്‍ വാദിച്ചു. പിന്നീട് ബില്ല് ലോക്സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയെന്ന കടമ്പ കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ബില്ലിന് രാജ്യസഭയില്‍ നിന്നും അംഗീകാരം ലഭിച്ചത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. എതിര്‍പ്പിനെ തുടര്‍ന്ന് ജെഡിയു,എഐഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്നും വിട്ട് നിന്നു. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ ബില്ല് പാസ്സായത്.