ആലുവ:പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു.
ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തിനകത്തേയ്ക്ക് വെള്ളം കയറിയെങ്കിലും ആറാട്ട് നടന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1.8 ആണ് രാവിലെ പെരിയാറിലെ ജലനിരപ്പ്.വെള്ളത്തിലെ ചെളിയുടെ അംശവും 45 ആയി തുടരുകയാണ്.
അതേസമയം എറണാകുളം ജില്ലയില്‍ ക്യാമ്പുകളും കണ്ട്രോള് റൂമുകളും
ജില്ലാ ഭരണകൂടം തുറന്നു.
പെട്ടന്നുണ്ടാവുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും സജ്ജരായിരിക്കുവാന്‍ പോലീസിനും ഫയര്‍ഫോഴ്സിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാവാന്‍ 1077 എന്ന നമ്പറിലോ,കണ്ട്രോള് റൂമിലെ 0484 2423513 എന്ന നമ്പറിലോ വിളിച്ചാല്‍ മതിയെന്ന് അധികൃതർ അറിയിച്ചു.