തിരുവനന്തപുരം : ചിഹ്നങ്ങൾ ധരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി സോഷ്യൽമീഡിയ . സിപിഎമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐ തന്നെയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് .
ദുരിതം വിതച്ച സംസ്ഥാനത്തെ വളരെ കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് ഡിവൈഎഫ് ഐ പ്രവർത്തനം നടത്തുന്നത് .എന്നാൽ അത് പോലും ഡി വൈ എഫ് ഐ എന്നെഴുതിയ ടീ ഷർട്ടുകൾ ധരിച്ചാണ് .എത്തുന്നതാകട്ടെ ഡിവൈഎഫ് ഐ യുടെ കൊടി കെട്ടിയ വാഹനങ്ങളിലും .
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി പരാജയപ്പെട്ടപ്പോൾ ആശുപത്രികളിൽ തങ്ങൾ നൽകിയ പൊതിച്ചോർ വാങ്ങിയവർ പോലും തങ്ങൾക്ക് വോട്ട് നൽകിയില്ലെന്ന് പരാതിപ്പെട്ടവരാണ് ഡിവൈഎഫ് ഐ . നഷ്ടപ്പെട്ട മുഖച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമായാണ് അവർ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കാണുന്നത് .അതുകൊണ്ട് തന്നെ ഡി ഐ എഫ് ഐ യാണെന്ന് വ്യക്തമാക്കുന്ന ചിഹ്നങ്ങൾ ധരിച്ച് മാത്രമാണ് അവർ ക്യാമ്പുകളിൽ എത്തുന്നതും .
ദുരിതാശ്വാസ ക്യാംപുകളിൽ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ അടിയന്തിര ഘട്ടങ്ങളിലും രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്നതും വ്യക്തം . കഴിഞ്ഞ പ്രളയകാലത്തും,ഈ ദുരിത സമയത്തും രാപകൽ വ്യത്യാസമില്ലാതെ പകർച്ച വ്യാധി ഭീഷണി പോലും വക വയ്ക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുണ്ട് കേരളത്തിൽ .
ജീവൻ നഷ്ടപ്പെടാതെ കാക്കണമെന്നല്ലാതെ മറ്റൊന്നും ചിന്തിക്കാത്തവർ അവരെ പോലും പരിഹസിക്കും വിധത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന .