തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകള്‍ ഫലപ്രദമായി നടത്തുന്നതിനുള്ള സാഹായങ്ങളും ഇടപെടലും ജനങ്ങളില്‍ നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില്‍ രണ്ടേകാല്‍ ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന്. സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതാത് ജില്ലകളിലെ കളക്ടിംഗ് സെന്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
എത്തിക്കുന്ന സാധനങ്ങൾ ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യുന്ന നടപടി ചുമതലപ്പെട്ടവർ നിർവ്വഹിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ട ഉത്പന്നങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹായിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ലിസ്റ്റിലുള്ള ഉത്പന്നങ്ങള്‍ തന്നെ പരമാവധി നല്കാന് ശ്രമിക്കണം. എങ്കില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കു എന്നും അദ്ദേഹം വ്യക്തമാക്കി.