ശ്രീനഗര്‍: നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ജമ്മുകശ്മീരിലെ സ്ഥിതികള്‍ സമാധനപരമാകുന്നു. സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് സമാധാനപരമായ അന്തരീക്ഷത്തിലാണ് ഈദ് പ്രാര്‍ത്ഥനകള്‍ നടന്നതെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം അറിയിച്ചു.
ജമ്മുവിലെ ഈദ് ഗാഹുകളിൽ 5000ത്തിലധികം വിശ്വാസികളാണ് പ്രാര്‍ത്ഥന നടത്തിയത്. ചെറിയ സംഘങ്ങളായ് പ്രാര്‍ത്ഥന നടത്താനാണ് അനുമതി ഉണ്ടായിരുന്നത്.വിവിധ മേഖലകളിലായി നടന്ന പ്രര്ത്ഥനകളെല്ലാം തന്നെ സമാധാനപരമായിരുന്നുവെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു.
ഉന്നത വകുപ്പ് മേധാവികള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ഡിവിഷണല്‍ കമ്മീഷണര്‍ ബഷീര്‍ ഖാന് ,ഇന്സപെക്ടര് ജനറല്‍ പ്രകാശ് പാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച മുസ്ലീം പുരോഹിതന്മാരുടെ യോഗം ചേരുകയും പ്രാര്‍ത്ഥന ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും സമാധാനപരമായ ആഘോഷങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.
അതേസമയം കശ്മീരില്‍ ട്രഷറികളും ബാങ്കുകളും തുറന്നു. ജീവനക്കാരുടെയും മറ്റുള്ളവരുടെയും വേതനം മൂന്നു ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനായി 500 കോടി രൂപ അനുവദിച്ചിട്ടുള്ളതായി കന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.