ശ്രീനഗര്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ അധിക സൈനിക വിന്യാസം സാധാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ സുസജ്ജമാണെന്നും മുന്‍കരുതല്‍ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനു ശേഷമാണ് പാകിസ്ഥാന് ഇത്തരത്തില്‍ അധിക സൈനികരെ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. നിയന്ത്രണ പരിധിയില്‍ ഏത് തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സദാ ജാഗരൂകരാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.
കശ്മീര്‍ താഴ്വരയിൽ അശാന്തി സൃഷ്ടിക്കാന്‍ പാകിസ്ഥാന് ശ്രമിച്ചേക്കാം.ഭീകരാക്രമണങ്ങളും ഐഇഡി സ്ഫോടനങ്ങളും വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാന് പദ്ധതിയിടുന്നതായും സുരക്ഷാ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ജമ്മുകശ്മീരിലെ ഉന്നത കരസേന മേധാവികള്‍ ഈ മേഖലയിലെ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.