തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് സഹായം വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു. ഹിന്ദി അറിയാത്തതുകൊണ്ടു താൻ സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു .
മഴക്കെടുതി നേരിടാൻ സംസ്ഥാനത്തിനു 52.27 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചിരുന്നു . തുടർന്ന്ൻ നടപടികളെ കുറിച്ച് സംസാരിക്കാനായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചിരുന്നു . എന്നാൽ അദ്ദേഹം പറഞ്ഞതൊന്നും തനിക്ക് ഹിന്ദി അറിയാത്തതിനാൽ മനസ്സിലായില്ലെന്ന് പിണറായി പറഞ്ഞിരുന്നു .
കഴിഞ്ഞ വർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ,ഇതിൽ 1400 കോടി സംസ്ഥാന സർക്കാരിന്റെ കൈവശമുള്ളതായും വി മുരളീധരൻ എം പി വ്യക്തമാക്കിയിരുന്നു .
സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും കേന്ദ്രം ചെയ്തു കൊടുത്തിട്ടുണ്ട് . കേരളത്തിലെ ദുരിത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് .
ആർമിയുടെ 210 ജവാന്മാർ, കോസ്റ്റ് ഗാർഡിന്റെ 3 ടീം,എമർജൻസി ടാസ്ക് ഫോഴ്സ് 3 ടീം,വ്യോമസേന വിമാനം, മെഡിക്കൽ റെസ്ക്യൂ 2 ടീം എന്നിവ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നുണ്ട്.