കൊച്ചി : മറൈന്‍ ഡ്രൈവ് നടപ്പാതയിലെ എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ലെസന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തെയും അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി .ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പൊലീസിന്റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നടപ്പാതയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും , പാതയോരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ടര കിലോമീറ്ററോളം വരുന്ന മറൈൻ ഡ്രൈവ് നടപ്പാതയുടെ പല ഭാഗത്തും വെള്ളക്കെട്ടാണ്. വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ല. പലയിടത്തും മാലിന്യം കുമിഞ്ഞ് കൂടി കിടക്കുകയാണ് .
മറൈൻ ഡ്രൈവിലെ നടപ്പാതയും,മറ്റും നല്ല രീതിയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ വയോണ്മെന്റൽ മോണിറ്ററിംഗ് ഫോറം എന്ന സംഘടനയിലെ രഞ്ജിത്ത് ജി തമ്പി അടുത്തിടെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു .