വയനാട് ; പുത്തുമലയിൽ സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്താനുള്ള ശ്രമം പരാജയപ്പെട്ടു . ഏഴു പേർക്കായുള്ള തെരച്ചിലിനു വേണ്ടിയാണ് എറണാകുളത്തെ സ്വകാര്യ ഏജൻസി സ്നിപ്പർ നായ്ക്കളെ എത്തിച്ചത് . എന്നാൽ നായ്ക്കൾ ചെളിയിൽ താഴ്ന്നുപോകാൻ തുടങ്ങിയതോടെ, ഇവരെ ഉപയോഗിച്ചുള്ള തെരച്ചിൽ നിർത്തി വച്ചു.
മനുഷ്യശരീരം മണത്ത് കണ്ടെത്താൻ കഴിവുള്ള ബെൽജിയം മെൽ നോയിസ് ഇനത്തിൽ പെട്ട നായ്ക്കളെയാണ് പുത്തുമലയിൽ എത്തിച്ചത് . അതേ സമയം സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് നിഗമനം .
മൃതദേഹം കാണാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചിൽ നടത്തുന്നത് . എന്നാൽ ഭൂപടത്തിലുള്ള സ്ഥലങ്ങളിലെല്ലാം പരിശോധനകൾ നടത്തിയെങ്കിലും ഒരാളെ പോലും കണ്ടെത്താനായില്ല .