ശ്രീനഗർ : അതിർത്തിയിൽ കരാർ ലംഘിച്ച് വെടിവയ്പ്പിനു മുതിർന്ന പാക് സൈനികനെ ഇന്ത്യൻ സൈന്യം വെടിവച്ച് കൊന്നു . മുഹമ്മദ് ഷിറാസാണ് കൊല്ലപ്പെട്ടത് .
കഴിഞ്ഞ ദിവസം അതിർത്തിയിൽ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു .നായിക് തന്‍വീര്‍, ലാന്‍സ് നായിക് തൈമൂര്‍, സിപോയ് റംസാന് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉറി, രജൗറി മേഖലകളിലായിരുന്നു പാക് സൈന്യത്തിന്റെ വെടിവെപ്പുണ്ടായത്. വിവരം പാക് ഇന്റർ സർവ്വീസ് പബ്ലിക്ക് റിലേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ ആസിഫ് ഗഫൂറാണ് ട്വിറ്ററിൽ വ്യക്തമാക്കിയത് .
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കശ്മീരിലേക്ക് ഭീകരരെ എത്തിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സംഭവങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നത് .