ന്യൂഡൽഹി : കശ്മീർ വിഷയം ഇന്ന് യു എൻ രക്ഷാ സമിതി ചർച്ച ചെയ്യും . ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ നൽകിയ കത്ത് യു എൻ ആദ്യം നിരാകരിച്ചിരുന്നു .
എന്നാൽ വിഷയത്തിനു അടിയന്തിര പ്രാധാന്യമുണ്ടെന്ന് കാട്ടി ചൈന കത്ത് നൽകിയിരുന്നു . അടച്ചിട്ടമുറിയില്‍ ചര്‍ച്ച എന്ന ആവശ്യവുമായാണ് ചൈന സമിതി അദ്ധ്യക്ഷനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ന് വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിൽ നിന്ന് പാക് പ്രതിനിധിയെ യു എൻ ഒഴിവാക്കി . ഇന്ത്യൻ സമയം രാത്രി 7.30 നാണ് ചർച്ച നടക്കുന്നതെന്നാണ് റിപ്പോർട്ട് .
ചൈന ഒഴികെ മറ്റെല്ലാ അംഗങ്ങളും ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നവരാണ് . കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും , എല്ലാക്കാലത്തെയും പോലെ ഇക്കാര്യത്തിലും ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും റഷ്യ അടക്കമുള്ള രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട് .
യു എന്നിൽ ഇന്ത്യയെ സപ്പോർട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് പാക് വിദേശകാര്യമന്ത്രി ഖുറേഷി റഷ്യൻ വിദേശകാര്യമന്ത്രി സെർജിയെ വിളിച്ചിരുന്നതായും തങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും റഷ്യൻ വിദേശകാര്യ വക്താവ് അറിയിച്ചിട്ടുണ്ട് .