കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുളള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മോഹത്തിന് തിരിച്ചടി. നമ്മള് ബിസ്നസുകാരാണ് എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വില്ക്കാന് വച്ചതല്ലെന്ന് വിദേശകാര്യ മന്ത്രി ആനി ലോണ്‍ ബാഗര്‍ പറഞ്ഞു.
വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ ആഗ്രഹം അറിയിച്ചത്. പലരും അത് തമാശയായിട്ടായിരുന്നു എടുത്തത്. എന്നാല്‍ ട്രംപ് ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
ആര്‍ടിക് മേഖലയിലെ ഡാനിഷ് സ്വയംഭരണ പ്രദേശമാണ് ഗ്രീന്ഡലാന്ഡ്. ദ്വീപിനെ സ്വന്തമാക്കണമെന്ന ട്രംപിന്റെ ആഗ്രഹത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സൈനികവും, സാമ്പത്തികവുമായ നേട്ടങ്ങള്‍ക്ക് പുറമേ ഇതിലൂടെ കൈവരുന്ന പ്രശസ്തിയുമാവാം ട്രംപിന്റെ മോഹമെന്നാണ് വിലയിരുത്തല്‍.
1951 മുതല്‍ യുഎസ് മിലിട്ടറി ഗ്രീന്‍ലാന്‍ഡിന്റെ തുലെ എയര്‍ബേസില്‍ യുഎസിന്റെ മിലിട്ടറിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ക്ക് റഷ്യയുടെ ഒരു ഭാഗം നിരീക്ഷിക്കാനാകുമെന്നത് മറ്റൊരു വസ്തുതയാണ്. യുഎസിനു നേരെ വരുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇതിലൂടെ സാധിക്കും.
ഗ്രീന്‍ലാന്‍ഡിലെ ധാതുസമ്പത്തും ,സൈനികപമായ പ്രത്യേകതയും യുഎസിനെ മാത്രമല്ല ചൈനയേയും റഷ്യയേയും നേരത്തെ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അതേസമയം, ട്രംപ് ഏപ്രില്‍ ഫൂള്‍ തമാശ കാണിച്ചെന്ന് പരിഹസിക്കുകയാണ് ഡെന്മാര്ക്കിലെ നേതാക്കള്‍. അതോടൊപ്പം ഒരൊറ്റ ഗ്രീന്ലാന്ഡുകാരന് പോലും അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവിടുത്തെ എംപി ഇനൂയിറ്റ് പറഞ്ഞു.