ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൂന്നാമത് സന്ദർശത്തിനായി യു.എ.ഇയിലെത്തുന്നത്.രണ്ടു ദിവസത്തെ സന്ദർശനത്തിനായെത്തുന്ന നരേന്ദ്രമോദി യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം സ്വീകരിക്കും.സായിദ് പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്രമോദി.പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പ്രവാസി ഇന്ത്യക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന ഉറച്ച വിശ്വാസം പ്രവാസികൾക്കുണ്ട്.നരേന്ദ്രമോദിയുടെ മുൻ യു.എ.ഇ സന്ദർശനങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റു നോക്കുന്നത്.അതിന് ശേഷം നിരവധി കരാറുകളിലാണ് ഇന്ത്യയും യു.എ.ഇയും ഒപ്പു വച്ചത്.വിവിധ മേഖലകളിൽ യോജിച്ചുള്ള നിരവധി പ്രവത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
—