ഇസ്ലാമാബാദ് ; ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ആദ്യമായി പാകിസ്ഥാനു മുകളിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഉഭയ കക്ഷി ചർച്ചയ്ക്കായി ഫ്രാൻസിലേയ്ക്ക് പോകാനാണ് അദ്ദേഹം പാക് വ്യോമപാത ഉപയോഗിച്ചത് .
ഫെബ്രുവരി 26 ന് നടന്ന വ്യോമാക്രമണത്തിനു ശേഷം പാകിസ്ഥാൻ തങ്ങളുടെ വ്യോമപാതകൾ അടച്ചിരുന്നു . ഇന്ത്യ വീണ്ടും അക്രമിച്ചേക്കുമെന്ന ഭയം തന്നെയായിരുന്നു ഇതിനു കാരണം .
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് മെയ് 30 ന് വ്യോമപാതകൾ തുറക്കുമെന്നായിരുന്നു നേരത്തെ പാകിസ്ഥാൻ അറിയിച്ചിരുന്നത് . എന്നാൽ ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതോടെ പാകിസ്ഥാൻ ജൂൺ 14 വരെ വീണ്ടും വ്യോമപാതകൾ അടച്ചിരുന്നു .
പിന്നീട് മാസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ വ്യോമപാത തുറന്നത് . ജൂൺ 13 മുതൽ 14 വരെ നടക്കുന്ന എസ്സിഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനായി നരേന്ദ്ര മോദി പാക് വ്യോമപാത വഴി സഞ്ചരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു .
കസാക്കിസ്ഥാനിൽ നടന്ന എസ് സി ഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനായി സുഷമ സ്വരാജിനു പാകിസ്ഥാൻ പ്രത്യേകം വ്യോമപാത തുറന്ന് നൽകിയിരുന്നു .