തിരുവനന്തപുരം ; പാർട്ടി നടത്തുന്ന പിരിവ് അതിരു കടക്കുന്നതായി സിപിഎം സംസ്ഥാന സമിതിയോഗം .
ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു . പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. പാർട്ടിയും ബഹുജന സംഘടനകളും ഒരേ സമയം പിരിവെടുക്കുകയാണ് . അത് ഒഴിവാക്കണമെന്നും സമിതിയിൽ ആവശ്യമുയർന്നു . പാർട്ടി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ നടന്ന സംസ്ഥാന സമിതി യോഗത്തിൽ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കുന്നത് മാദ്ധ്യമങ്ങളാണെന്നായിരുന്നു ആരോപണം .
മാദ്ധ്യമങ്ങൾ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും നേതാക്കൾ വിമര്‍ശിച്ചു . മാത്രമല്ല സിപിഎം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പ്രവര്‍ത്തകർക്ക് പോലും മന്ത്രിമാരെ കാണാൻ കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു .