തിരുവനന്തപുരം: വയലിനിസ്റ്റ് ബാല ഭാസ്ക്കറിന്റെ
അപകടസമയത്ത് വാഹനമോടിച്ചത് അര്ജ്ജുന് എന്ന് കണ്ടെത്തി.ഫോറന്‍സിക്ക് പരിശോധനാ ഫലം ക്രെംബ്രാഞ്ചിന് ലഭിച്ചു. അര്‍ജ്ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.
അര്‍ജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്ജുന് ഡ്രൈവിംഗ് സീറ്റിലായിരുന്നുവെന്നാണ്. ഡോക്ടര്‍മാരുടെ സംഘം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അപകടമുണ്ടായ വാഹനം പരിശോധിച്ച ഇന്നോവ കമ്പനിയില്‍ നിന്നുള്ള വിദഗ്ദ്ധസംഘവും സമാനമായ നിഗമനമാണ് ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.
യാത്രക്കിടെ കൊല്ലത്തെ ഒരു കടയില്‍ ജ്യൂസ് കുടിക്കുന്നതിനായി കാര്‍ നിര്‍ത്തിയിരുന്നു. അവിടെ നിന്നും യാത്ര വീണ്ടും തുടങ്ങുമ്പോള്‍ താന്‍ പിന്‍സീറ്റിലേക്ക് മാറിയെന്നും പിന്നീട് ബാലഭാസ്കര്‍ കാറോടിച്ചെന്നുമാണ് അര്ജുന് നല്കിയ മൊഴിനല്‍കിയിരുന്നത്
എന്നാല്‍ ജ്യൂസ് കടയിലുണ്ടായിരുന്നവരുടെ മൊഴികള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് ഇതു തെറ്റാണെന്ന് കണ്ടെത്തി.
വാഹനാപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്കര്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരിച്ചത്. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റ ബാലഭാസ്കറിനെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജ്ജുനും ഗുരുതര പരിക്കേറ്റിരുന്നു