നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന വ്യാപാര ഇടപാടുകൾക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാർഡ് അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ അവതരിപ്പിച്ചു.നരേന്ദ്രമോദി റൂപേ കാർഡ് ഉപയോഗിച്ച് ഇന്ത്യൻ മധുരപലഹാരങ്ങൾ വാങ്ങിയാണ് റുപേ കാർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇതോടെ യുഎഇയും ഇന്ത്യയും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് പ്രാബല്യത്തിലായത്.മാസ്റ്റർ-വീസാ കാർഡുകളുടെ ശ്രേണിയിലേക്ക് റുപേ കാർഡും എത്തുന്നതോടെ യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് വളരെ ഗുണകരമാകും അബുദാബി ഫസ്റ്റ് ബാങ്ക്,എമിറേറ്റ്സ് എൻ .ബി.ഡി,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിൽ നിന്ന് അടുത്ത ആഴ്ച മുതൽ റൂപേ കാർഡ് നൽകി തുടങ്ങും എൻ.എം.സി ഹെൽത്ത് കെയർ, ലുലു ഗ്രൂപ്പ് , എമ്മാർ ആൻഡ് ഡിപി വേൾഡ് , വി.പി.എസ് ഹെൽത് കെയർ,ആസ്റ്റർ മെഡികെയർ,ലാൻഡ് മാർക്ക് ഗ്രൂപ്പ്, തുടങ്ങിയ 21 കമ്പനിയാളുടെ 175,000 സ്ഥാപനങ്ങളിൽ ആദ്യ ഘട്ടത്തിൽ റുപേ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. യുഎഇയിലെ 5,000 എടിമുകളിലും റുപേ കാർഡ് ഉപയോഗിക്കാം.
റുപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ. കാർഡിന്റെ യുഎഇയിലെ ഇടപാടുകൾ നടക്കുന്നത് മെർക്കുറി പേയ്മെന്റ് സർവീസ് വഴിയുമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സേവനദാതാവിന് പണം ലഭിക്കുന്നതു പോലെ റുപേ കാർഡ് ഉപയോഗിക്കുമ്പോൾ സർക്കാരിന് പണം ലഭിക്കുമെന്നതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാണ് റുപേ കാർഡ്