മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തകര്‍ച്ചയെയാണ് നേരിടുന്നതെന്ന് അംബേദ്കറുടെ കൊച്ചുമകനും വഞ്ചിത് ബഹുജന്‍ അഘാതി പാര്‍ട്ടി നേതാവുമായ പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു . സോണിയ ഗാന്ധിക്ക് ഇനി ക്രീയാത്മകമായ ഇടപെടല്‍ നടത്താനാകില്ല ,കാരണം സംഘടന ശോഷിച്ചു ആകെ കേരളത്തിലും പഞ്ചാബിലും മാത്രമായി ചുരുങ്ങിയിരിക്കുന്നു . ഇനി ഏക രക്ഷ മഹാരാഷ്ട്രയിൽ ജനകീയമാവുകമാത്രമാണ്അദ്ദേഹം വ്യക്തമാക്കി.
രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും പതറിയിരിക്കുന്ന കോൺഗ്രസിന് സംഘടനയല്ല ഉള്ളത് മറിച്ചു സ്തുതിപാഠകരുടെ കൂട്ടം മാത്രമാണ് പ്രകാശ് രൂക്ഷമായി വിമർശിക്കുന്നു .പ്രതിപക്ഷ നേതാവ് സ്ഥാനം പോലും നേടിയെടുക്കാനാകാത്ത കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. സ്വന്തം നേതാവില്ലാത്തവർ മോദിയെ പ്രശംസിക്കുന്നത്പോലും അമ്പരപ്പിക്കുന്നു ,പ്രകാശ് ആശങ്കയോടെ പറഞ്ഞു .
പാർട്ടി വളരെയധികം ദിശ തെറ്റിയിരിക്കുന്നു .വരാനിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരിടാൻ എന്തു തന്ത്രമാണ് കൈയിലുള്ളതെന്നും പ്രകാശ് അംബേഡ്ക്കർ ചോദിച്ചു .മഹാരാഷ്ട്ര, ഹരിയാന, ചത്തീസ്ഗഢ് എന്നീ ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്.എല്ലായിടത്തും ബിജെപിയാണ് .ഇതിൽ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ് ശ്രദ്ധിക്കേണ്ടതെന്നാണ് പ്രകാശിന്റെ വിലയിരുത്തൽ .ബിജെപിയും ശിവസേനയും എന്‍ സി പിയും പ്രാദേശിക നേതാക്കളുടെ ക്ഷാമം മഹാരാഷ്ട്രയിൽ നേരിടുന്നു എന്നാണ് പ്രകാശ് ചൂണ്ടിക്കാട്ടുന്നത് .ഇതാണ് സാധ്യതയെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസിന് അധികാര വഴിയില്‍ തിരിച്ചെത്താമെന്നും അദ്ദേഹം വിവരിച്ചു.