ന്യൂ ഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കസ്റ്റഡിക്കായി എന്‍ഫോഴ്സ്മെന്റിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
മുദ്രവെച്ച കവറില്‍ കൈമാറിയ രേഖകള്‍ സുപ്രീം കോടതി പരിഗണിച്ചില്ല. ഇത് ആരോപണ വിധേയനു മുന്നില്‍ തെളിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതു പോലെയാകുമെന്നും കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരവും കാര്‍ത്തി ചിദംബരവും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പ്രത്യേക കോടതിയുടെ വിധിയും ഇന്ന് ഉച്ചയോടെയുണ്ടാകും. സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.