തുഷാർ വെള്ളാപ്പള്ളിക്കെതിരെ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി.പരാതിക്കാരന് നാസിൽ അബ്ദുള്ള കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാസിലിന്റെ വാദം നിലനില്‍ക്കില്ലെന്ന് അജ്മാന് കോടതി പറഞ്ഞു.നാസിലിന് താന്‍ ചെക്ക് നല്‍കിയിരുന്നില്ലെന്ന തുഷാറിന്റെ വാദം കോടതി അംഗീകരിച്ചു.
ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോര്‍ട്ട് തുഷാറിന് തിരിച്ചുനല്‍കി.തുഷാറിനെതിരെ ദുബായ് കോടതിയിൽ നൽകിയ സിവിൽ കേസും തിങ്കളാഴ്ച തള്ളിയിരുന്നു. രണ്ടു കേസും തള്ളിയതോടെ യാത്രാവിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ഇനി തുഷാറിന് കേരളത്തിലേക്ക് മടങ്ങാന്‍ തടസ്സമില്ല.18 കോടിയോളം രൂപ കിട്ടാനുണ്ടെന്ന് കാണിച്ചായിരുന്നു നാസില്‍ അബ്ദുള്ളയുടെ പരാതി.ചെക്ക് മോഷ്ടിച്ചതോ അനധികൃതമായി കൈക്കലാക്കിയതോ ആണെന്ന വാദത്തിലായിരുന്നു കേസിന്റെ തുടക്കം മുതൽ തുഷാർ ഉറച്ച് നിന്നത് .
ഇതിനിടെ തുഷാറിനെതിരായി കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്കി സംഘടിപ്പിച്ചതാണെന്ന സൂചന നല്കുന്ന ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു.