ദില്ലി: ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ദില്ലി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം മൊഴി രേഖപ്പെടുത്താൻ എയിംസില്‍ താത്കാലിക വിചാരണ കോടതിക്കും സുപ്രീംകോടതി അനുമതി നല്കി. 2019 ആഗസ്റ്റ് 13 നാണു സുപ്രീം കോടതി കേസ് പരിഗണിച്ചത്.ഡൽഹി തീസ് തിഹാരി കോടതി പ്രതിയായ കുൽദീപ് സിംഗ് സെന്‍ഗാറെ തീഹാർ ജയിലിലക്കയച്ചിരുന്നു .പെൺകുട്ടിയെ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഓൾ ഇന്ത്യ മെഡിക്കൽ സയിൻസെസ്സിലേക്കു മാറ്റിയത് .
സുപ്രീംകോടതിയുടെ ചുവടുപിടിച് മൊഴി രേഖപ്പെടുത്താന്‍ ദില്ലി ഹൈക്കോടതിയും അനുമതി നല്‍ക്കുകയായിരുന്നു . മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട് .പ്രതിയുടെയും സിബിഐയുടെയും അഭിഭാഷകർക്കും കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനമുള്ളൂ .രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.
കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴിഎന്നനിലയിൽ വാർത്തകൾ പുറത്തുവന്നിരുന്നു .കാറപകടത്തിന് പിന്നിൽ, താന്‍ നല്കിയ ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി ആരോപിക്കുന്നു . കുൽദീപിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുകതന്നെയാണ് . ഇതിനായിട്ടാന്ന് ഗൂഢാലോചനയുടെ ഭാഗമായി അപകടപ്പെടുത്തിയതെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്.