കൊച്ചി: മരട് ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി ജസ്റ്റിസ് ബി കെമാൽ പാഷ സത്യഗ്രഹ പന്തലിലെത്തി. നിലവിൽ ഉടമസ്ഥാവകാശം ഔദ്യോഗികമായി ലഭിച്ചു കഴിഞ്ഞ ഫ്ലാറ്റിലെ താമസക്കാരുടെ വാദം കേൾക്കാതെ ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ഉത്തരവിട്ട നടപടി ശരിയല്ലെന്ന് കെമാൽ പാഷ പറഞ്ഞു. നേരിട്ടെത്തിയാണ് കെമാൽ പാഷ ഉടമകൾക്ക് പിന്തുണ പ്രഖ്യാപിച്ചത് .
നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ചാണ് ഓരോരുത്തരും ഫ്ലാറ്റിൽ താമസിക്കുന്നത്. അനധികൃതമായാണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെങ്കിൽ അതിന് ഉത്തരവാദികൾ ഫ്ലാറ്റ് ഉടകളല്ല ,മറിച്ചു നിർമിച്ചവരും നിർമിക്കാൻ അനുവാദം കൊടുത്തവരുമാണ് കെമാൽ പാഷ വ്യക്തമാക്കി. സര്‍ക്കാരും കോടതിയും ഫ്ലാറ്റുടമകളുടെ വാദം കേൾക്കാൻ തയ്യാറാകാത്തത് ശരിയല്ല. സംസ്ഥാന സർക്കാർ ഫ്ലാറ്റ് ഉടമകളുടെ പുനരധിവാസം ഉറപ്പാക്കണം .അതിനായി നിയമപരമായി എന്താണ് ചെയ്യാനാവുക എന്നത് ഉടൻ ആലോചിച്ചു ചെയ്യണം കെമാൽ പാഷ സൂചിപ്പിച്ചു .
കോടതി വിധിയിൽ സര്‍ക്കാര്‍ ഇടപെടണമെന്നും ഉടമകൾക്ക് പിന്തുണയുമായി ഫ്ലാറ്റിലെത്തിയ കെമാൽ പാഷ ആവശ്യപ്പെട്ടു . കെട്ടിടം പൊളിക്കുന്നതിന് മുൻപ് ജീവിക്കുന്ന മനുഷ്യരുടെ സങ്കടം കേൾക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട് ജസ്റ്റിസ് ചൂണ്ടിക്കാട്ടി