യു.എ.ഇയിൽ ഇന്ത്യൻ നഴ്‌സ്‌മാരുടെ നിയമനത്തിന് തടസമായിനിന്നിരുന്ന യോഗ്യതപ്രശ്നത്തിന് പരിഹാരമായി.ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച മൂന്ന് കൊല്ലത്തിന്റെയും മൂന്നരക്കൊല്ലത്തിന്റെയും ജി.എൻ.എം ഡിപ്ലോമ കോഴ്‌സുകൾ തുല്യമായിരിക്കുമെന്നും നിയമനങ്ങളിൽ രണ്ട് കോഴ്‌സുകൾക്കും തുല്യത ഉണ്ടെന്നും ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഉത്തരവിട്ടതോടെയാണിത് .
2004ണ് മുൻപ് നഴ്സിങ് കൗൺസിലിന്റെ ഡിപ്ലോമ കോഴ്‌സ് 3 വർഷമായിരുന്നു.പിന്നീട് ഇതിന്റെ ദൈർഖ്യം മൂന്നര വർഷമാക്കി .ഇത് മൂലം 2004ന് മുൻപ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേർക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. നേരത്തെ നിയമനം ലഭിച്ച പലർക്കും ജോലി നഷ്ടപെടുകയും ചെയ്തിരുന്നു. ഇതിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. യു.എ.ഇയിലെ ബി.ജെ.പി അനുകൂല സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറം പ്രസിഡന്റ് രമേഷ് മന്നത്തും നഴ്സിങ് ഡിപ്പാർട്മെൻറ് കോ ഓർഡിനേറ്റർ ഫയ പിംഗോൾ മിനയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മുഖേന കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് പുതിയ ഉത്തരവെന്നു നഴ്സിങ് കൗൺസിൽ വ്യക്തമാക്കി.