ഹിന്ദി ഭാഷാ വാദത്തിന്റെ പേരിൽ മുറവിളി കൂട്ടുന്നവർ ബോധപൂർവ്വം മറന്നു പോകുന്ന ചില ചരിത്രങ്ങളുണ്ട് . ദക്ഷിണ ഭാരതത്തിൽ ഹിന്ദി ഭാഷാ പ്രചാരണത്തിനായി തുടക്കമിട്ടത് രാഷ്ട്രപിതാവ് മാഹാത്മഗാന്ധിയാണെന്നത് മുതൽ തുടങ്ങുന്നു ആ ചരിത്രം .
1918 ലാണ് ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ അദ്ദേഹം ആരംഭിക്കുന്നത് . അതിന്റെ അത്യന്തിക ലക്ഷ്യം തന്നെ ഹിന്ദി ഭാഷയുടെ പ്രചാരണമായിരുന്നു . ഈ സഭയുടെ ആദ്യ പ്രചാരകനായി എത്തിയതാകട്ടെ മഹാത്മഗാന്ധിയുടെ മകൻ ദേവദാസ് ഗാന്ധിയും .
സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഹിന്ദി പ്രചാർ, കേവലം ഒരു ഭാഷ എന്നതിനപ്പുറം ഹിന്ദിയെ രാഷ്ട്രഭാഷയാക്കി മാറ്റി . ദേശീയതയെ ഉദ്ബോധിപ്പിക്കാനും ,അതിൽ കൂടി ഒരു ജനത , ഒരൊറ്റ ഭാഷ എന്ന ബോധം വളർത്തിയെടുക്കാനും കഴിഞ്ഞു . 1927 ആയതോടെ ഹിന്ദി പ്രചാര സഭ ഒരു സ്വതന്ത്ര സ്ഥാപനമായി വളർന്നു . 1948-ൽ മഹാത്മാഗാന്ധി മരിക്കുന്നതുവരെ സഭയുടെ പ്രസിഡന്റും അദ്ദേഹമായിരുന്നു . മദ്രാസ് പ്രസിഡൻസിയിലും , ഹൈദരാബാദ് ,മൈസൂർ ,തിരുവിതാംകൂർ ,കൊച്ചി ,പുതുക്കോട്ട,ബംഗനപള്ളി ,സണ്ടുർ തുടങ്ങിയ നാട്ടു രാജ്യങ്ങളിലും ഹിന്ദി പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഏറെ സഞ്ചരിച്ചു .
ഗാന്ധിജിക്കു ശേഷം സി. രാജഗോപാലാചാരി, പട്ടാഭി സീതാരാമയ്യ തുടങ്ങിയവരും സഭയ്ക്കൊപ്പം നിന്നു . ഇന്ന് ദേശീയത ഉദ്ഘോഷിക്കുന്ന പലരും രാഷ്ട്രീയത്തിന്റെ പേരിൽ ഹിന്ദി ഭാഷാ വാദത്തിൽ സംഘപരിവാർ അജണ്ടയാണുള്ളതെന്ന് വാദിക്കുമ്പോൾ ഇത്തരം ചരിത്രങ്ങളെയാണ് വിസ്മരിക്കുന്നത്.