ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനികാവശ്യങ്ങള്‍ നിറവേറ്റാന്‍ തദ്ദേശീയരെ എടുക്കാന്‍ ഭാരതസൈന്യം ഒരുങ്ങുന്നു. നിലവില്‍ 2780 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി(ജെഎകെ എല്‍ഐ) അഥവാ ജാക് ലീ എന്ന വിഭാഗത്തിലേക്കാണ് യുവാക്കളെ നിയമിക്കുന്നത്.
ആര്‍മി റിക്രൂട്ടിംഗ് ഓഫീസ്(എആര്‍ഒ)ജമ്മു,എആര്‍ഒ ശ്രീനഗര്‍,ജാക് ലീ റെജിമെന്റല്‍ സെന്റര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും മക്കൾക്കും അവരുടെ രക്തബന്ധത്തിലുള്ളവർക്കുമാണ് പ്രവേശനം അനുവദിക്കുന്നത് .
തിരഞ്ഞെടുപ്പുകൾ നടക്കുന്നത് അടുത്തമാസമാണെങ്കിലും എല്ലാവർക്കുമുള്ള പരിശീലനം സൈന്യം നൽകിത്തുടങ്ങി .ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളാണ് ആദ്യമായി നൽകുന്നത് ഒക്ടോബർ 3 -4 തിയ്യതികളിലായി നടക്കുന്ന റിക്രൂട്ട്മെന്റിൽ ലെഫ്റ് .ജനറൽ കെ ജെ എസ് ധില്ലൻ നേരിട്ട് നേതൃത്വം നൽകും . നിലവിൽ കശ്മീർ ഗവർണ്ണർ പ്രഖ്യാപിച്ച വികസന പദ്ധതികൾക്ക് പിന്തുണ നൽകാനാണ് സൈന്യം മുന്നിട്ടിറങ്ങുന്നതെന്നും ധില്ലൻ വ്യക്തമാക്കി .